പാരീസ് : ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള പ്രചാരണത്തിനു പിന്നിൽ തീവ്ര ന്യൂനപക്ഷമാണെന്ന് ഫ്രാൻസ് . സ്വദേശത്തും വിദേശത്തും വിദ്വേഷം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണം . ഇത് അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു .
ഇത്തരം പ്രചാരണങ്ങളെ നേരിടാൻ തയ്യാറാണെന്നും ,ബഹിഷ്കരണങ്ങൾ സംഘടിപ്പിക്കുന്ന രാജ്യങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കാനും , അത്തരം പ്രചാരണങ്ങൾക്ക് പിന്തുണ നൽകരുതെന്ന് പറയാനും തങ്ങളുടെ നയതന്ത്രജ്ഞർ തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിലുള്ള സംഭാഷണങ്ങളിൽ ഒന്നാണ് മതപരമായ ആക്ഷേപഹാസ്യമെന്ന് ഫ്രാൻസ് കരുതുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി .മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ച തീവ്ര ഇസ്ലാം വിരുദ്ധ സമീപനത്തിനെതിരേ അറബ് രാഷ്ട്രങ്ങൾ രംഗത്ത് വന്നിരുന്നു . ഇതിനു പിന്നാലെഫ്രാൻസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് കുവൈറ്റ് രംഗത്തെത്തി .ഈ സാഹചര്യത്തിലാണ് മറുപടിയുമായി ഫ്രാൻസ് രംഗത്തെത്തിയത്
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍വലിക്കാനും അറബ്, ഇസ്ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കുവൈത്തിലേയും ഖത്തറിലേയും മാര്‍ക്കറ്റുകളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു. ഫ്രഞ്ച് കിരി, പ്രോസസ് ചെയ്ത ചീസ് എന്നിവ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് നീക്കം ചെയ്തു .
Comments