കോഴിക്കോട്: ഒൻപതു വയസുകാരിയ്ക്ക് നേരെ പിതാവിന്റെ ക്രൂരപീഡനം. കോഴിക്കോടാണ് സംഭവം. പിതാവിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെതിരെ ചോവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് പയ്യിമ്പ്ര തൂമ്പക്ക്യ കോളനിയിലെ ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് മകളെ അതിക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ചില സ്ഥലങ്ങളിൽ തൊലി അടർന്ന് പോയതായും ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കി. ഭാര്യയേയും മകളേയും ഇയാൾ സ്ഥിരമായി മർദ്ദിക്കാറുണ്ട്.
അമ്മയാണ് മർദ്ദന വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് ബാലാവകാശ കമ്മീഷനും ചൈൽഡ് ലൈൻ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടു. പല കാരണങ്ങൾ ഉണ്ടാക്കി അമ്മയുടെ മുന്നിൽ വെച്ചാണ് പിതാവ് പലപ്പോഴും മകളെ മർദ്ദിച്ചിരുന്നതെന്നാണ് കുട്ടിയുടെ ബന്ധുക്കളും പറയുന്നത്.
Comments