ചണ്ഡിഗഡ്: ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. പെൺകുട്ടിയ്ക്ക് നേരെ വെടിയുതിർത്ത പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ഇയാൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിരുദ വിദ്യാർത്ഥിനിയായ നികിത തോമർ എന്ന 21 വയസുകാരിയെയാണ് തൗസീഫ് എന്നയാൾ വെടിവെച്ചു കൊലപ്പെടുത്തിയത്. വിദ്യാർത്ഥിനിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മതം മാറാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമെന്നാണ് സൂചന.
മതം മാറണമെന്നുള്ള തൗസീഫിന്റെ ആവശ്യം പെൺകുട്ടി ശക്തമായി എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ കൃത്യം നടത്തിയത്. തൗസീഫിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന രെഹാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Comments