പാരിസ് : ഫ്രാൻസിൽ ബോംബ് ആക്രമണ ഭീഷണി. പാരിസിലെ ആർക്ക് ഡി ട്രയോംഫ് സ്മാരകത്തിന് നേരെയാണ് ബോംബ് ആക്രമണ ഭീഷണിയുണ്ടായത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ആർക്ക് ഡി ട്രയോംഫ് സ്മാരകം നിലകൊള്ളുന്ന ചാംപ്സ്-എലിസീസിൽ പോലീസിനെ വിന്യസിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയാണ് ബോംബ് ആക്രമണ ഭീഷണിയുണ്ടയത്. ഭീഷണിയുടെ സാഹചര്യത്തിൽ ചാംപ്സ്-എലിസീസ് പ്രദേശത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.
ഇതിനിടെ ഈഫൽ ടവറിലെ ചാംപ് ഡി മാർസ് പാർക്കിന് സമീപത്തു നിന്നും വൻ സ്്ഫോടക ശേഖരം പോലീസ് കണ്ടെത്തി. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു ഇതേ തുടർന്ന് പോലീസ് എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഉടൻ തന്നെ പോലീസ് പാർക്കിലെത്തിയ ആളുകളെ ഒഴിപ്പിച്ചു.
അതേസമയം ഇസ്ലാമിക മത സംഘടനകളാണ് സംഭവങ്ങൾക്ക് പിന്നിൽ എന്നാണ് സൂചന. അടുത്തിടെ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നിരുന്നു. ഇതേ തുടർന്ന് സർക്കാർ മതമൗലിക വാദികൾക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ബോംബ് ആക്രമണ ഭീഷണി ഉയരുന്നത്.
Comments