ന്യൂഡൽഹി : കൊറോണയ്ക്ക് ശേഷം പരുങ്ങലിലായ ഇന്ത്യൻ സാമ്പത്തിക രംഗത്ത് പ്രതീക്ഷയുടെ കുതിപ്പ്. ഫെബ്രുവരിക്ക് ശേഷം ജിഎസ്ടി പിരിവ് ആദ്യമായി ഒരു ലക്ഷം കോടി കടന്നു. 2019 ഒക്ടോബറിനേക്കാൾ ജിഎസ്ടി പിരിവ് പത്തുശതമാനം കൂടി ഒരു ലക്ഷത്തി അയ്യായിരത്തി ഒരുനൂറ്റി അൻപത്തഞ്ച് കോടിയിൽ എത്തി. കൊറോണ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പരോക്ഷ നികുതി ഒരു ലക്ഷം കോടി കടക്കുന്നത്.
ഏപ്രിലിൽ 32,172 കോടി മാത്രമായിരുന്നു ജിഎസ്ടി വരുമാനം.മെയിൽ 62,257 കോടിയിലെത്തി. ജൂണിൽ 90,917 കോടിയും ജൂലൈയിൽ 87422 കോടിയുമാണ് ജിഎസ്ടി പിരിവ് നടന്നത്. സെപ്റ്റംബറിൽ 95,480 കോടിയാണ് ലഭിച്ചത്.മൊത്തം ജിഎസ്ടി പിരിവില്‍ 19,193 കോടി രൂപ കേന്ദ്ര ജിഎസ്ടി യും 25,411 കോടിരൂപ സ്റ്റേറ്റ് ജിഎസ്ടിയും 52,540 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 9 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം 11 ശതമാനമാണ് വർദ്ധിച്ചത്.
ജിഎസ്ടിയിൽ ഉണ്ടാകുന്ന ക്രമാനുഗതമായ വളർച്ച ഇന്ത്യൻ സാമ്പത്തിക രംഗം തിരിച്ചു വരുന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ചരക്കുനീക്കത്തിനുള്ള ഇ-വേ ബില്ലുകള്‍ 21 ശതമാനം വര്‍ദ്ധിച്ചപ്പോൾ ഇ -ഇന്‍വോയിസുകള്‍ പ്രതിദിനം 29 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇതെല്ലാം വ്യാപാര ഉണര്‍വിന്റെ തെളിവാണെന്നും റവന്യു സെക്രട്ടറി ചൂണ്ടിക്കാട്ടി.
Comments