നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കാൻ ഒമാൻ തീരുമാനിച്ചു.ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ ജിസിസി പൗരന്മാര്ക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്മാര്ക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും. എന്നാല്‍, പുതുതായി വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഒമാനില്‍ ഏറ്റവും സന്ദര്‍ശകര്‍ എത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ.ഒമാനില്‍ ട്രാന്‍സിറ്റ് യാത്രക്കാരില്‍ നിന്ന് മൂന്ന് റിയാല്‍ ഈടാക്കാന്‍ ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം തീരുമാനിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ മൂന്ന് റിയാല്‍ ഫീസ് അടയ്ക്കണം. സിവില്‍ ഏവിയേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പ്രത്യേക നിരക്ക് ചുമത്തുന്നത്. 2007ല്‍ പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം രാജ്യാന്തര വിമാനങ്ങളിലെ ട്രാന്‍സിറ്റ്, ആഭ്യന്തര യാത്രക്കാര്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരില്‍ നിന്നൊഴികെ അഞ്ച് റിയാല്‍ ഈടാക്കിവരുന്നുണ്ട്. പുതിയ ഭേദഗതി പ്രകാരം ട്രാന്‍സിറ്റ് യാത്രക്കാരും ഇനി മൂന്ന് റിയാല്‍ അടയ്ക്കണം.
Comments