കൊച്ചി: നിയമ സഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ളതാണ് സർക്കാരിന്റെ ഹർജി. വിചാരണക്കോടതി നടപടികൾ നിർത്തിവയ്‌ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.എന്നാല്‍ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. കേസ് പിൻവലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് . സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കണമന്നാണ് ഹൈക്കോടതിയുടെയും നിർദ്ദേശം.
2015ലെ ബജറ്റവതരണത്തിനിടെയിലുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കം ആറ് ഇടതു നേതാക്കൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കേസ്. ഹൈക്കോടതിയിൽ ജസ്റ്റിസ് വിജി അരുണിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
.
Comments