ന്യൂഡല്‍ഹി: രാജ്യസഭയിൽ കൂടുതൽ കരുത്തുമായി ബി.ജെ.പി. പുതുതായി 9 പേര് കൂടി ബി.ജെ.പിയുടെ പ്രതിനിധികളായി ചേര്‍ക്കപ്പെട്ടു. ഇന്നലെയാണ് രാജ്യസഭാ നാമനിര്‍ദ്ദേശം നടന്നത്. ഇതോടെ രാജ്യസഭയില്‍ ബി.ജെ.പിയുടെ പ്രതിനിധികളുടെ സഖ്യ 92 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ എട്ടു സ്ഥാനാര്‍ത്ഥികളും ഉത്തരാഘണ്ടിലെ ഒരാളുമാണ് രാജ്യസഭയിലെത്തിയിരിക്കുന്നത്.
നിലവില്‍ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി തന്നെയാണ് മുന്നിലുള്ളത്. ഘടകകക്ഷികളും ചേരുമ്പോള്‍ 100ന് മുകളിലേക്ക് എന്‍.ഡി.എയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.
രാജ്യസഭയില്‍ ആകെ 243 അംഗങ്ങളാണുള്ളത്. ഇതിന്റെ പകുതിയായ 123 ലെത്താന്‍ ഇനിയും 31 പേരുടെ കുറവുള്ളത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസ്സിന് 39 പേരാണ് രാജ്യസഭയിലുള്ളത്.
Comments