മുംബൈ: സ്വയം പ്രതിരോധത്തിലായ ശിവസേന പ്രമുഖര്‍ക്കെതിരായ നടപടിയെ ന്യായീകരിക്കാന്‍ താക്കറെ പാരന്പര്യവുമായി രംഗത്ത്. ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നത്. ശിവസേന ഭരണകൂടം തെറ്റ് ചെയ്യാത്തവര്‍ക്കെതിരെ ഒരു നടപടിയ്ക്കും ഇതേവരെ ശ്രമിച്ചിട്ടില്ലെന്നാണ് സഞ്ജയ് പറയുന്നത്. മുമ്പ് കങ്കണയ്ക്ക് നേരെ എടുത്ത നടപടിയിലും ഉദ്ധവ് താക്കറേയ്ക്ക് പകരം സഞ്ജയ് റൗത്താണ് ന്യായീകരണവുമായി രംഗത്ത് വന്നത്.
ശിവസേന അതിന്റെ സ്ഥാപകനായ ബാല്‍ താക്കറേയുടെ നയങ്ങളെ എന്നും മാനിക്കുകയും പിന്തുടരുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ തെളിവുള്ളതിനാലാണ് പോലീസ് നടപടി എടുക്കുന്നത്. അതും ഭരണകക്ഷിയുമായി യാതൊരു ബന്ധവുമില്ല. അര്‍ണാബിനെതിരെ വീട്ടിലെത്തി പോലീസ് നടത്തിയ പ്രകോപനപരമായ അറസ്റ്റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവസേനാ നേതാവ്.
അര്‍ണാബ് ഗോസ്വാമി കോണ്‍ഗ്രസ്സിനെതിരെയും സോണിയക്കെതിരേയും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പലതവണ പോലീസിന്റെ അവഹേളനത്തിന് ഇരയായിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്സ്-എന്‍.സി.പി സഖ്യത്തിന്റെ നടപടികളെല്ലാം വൈകാരികവും രാഷ്ട്രീയ പകപോക്കലുമാണെന്ന വിമര്‍ശനങ്ങള്‍ ബി.ജെ.പിയും തുടര്‍ച്ചയായി ഉയര്‍ത്തുകയാണ്.
നടന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ സിനിമാ ലോകത്തെ അവിഹിത ഇടപാടുകളും മയക്കുമരുന്ന് പ്രശ്നങ്ങളും കങ്കണ റണാവത്താണ് ഉയര്‍ത്തിക്കാട്ടിയത്. ഒറ്റ ദിവസം കൊണ്ടാണ് വീട് പൊളിക്കല്‍ നടപടിയിലേക്ക് ശിവസേന നീങ്ങിയത്. അവസാനം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉദ്ധവ് താക്കറെ നേരിടേണ്ടിവന്നു.
സുശാന്ത് വിഷയത്തില്‍ ബീഹാറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന് പ്രശ്നം ചൂണ്ടിക്കാട്ടി ബൃഹദ്മുംബൈ കോര്പ്പറേഷന് തടഞ്ഞുവെച്ചതും ശിവസേനയ്ക്ക് വിനയായി. കോടതി ഇടപെട്ട് വിഷയം നേരിട്ട് സി.ബി.ഐയുടെ അന്വേഷണത്തിലേക്ക് പോയത് മുംബൈ സര്‍ക്കാറിനെ വെട്ടിലാക്കി. ഇതിന് പിന്നാലെയാണ് അര്‍ണാബിനെതിരെ തുടര്‍ച്ചയായ രാഷ്ട്രീയ പകപോക്കല്‍ നീക്കം നടക്കുന്നത്. പൊതുനിരത്തിൽവെച്ച് ഒരിക്കൽ അർണാബിനെതിരെ പോലീസ് അനാവശ്യമായി കാർ തടഞ്ഞു നിർത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു.
Comments