ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി ആസ്ഥാനത്തിലെത്തിച്ചു. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ.
അതേസമയം രണ്ട് ദിവസം കൂടിയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ബുധനാഴ്ച ഇഡി ബിനീഷിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്.
കേസിലെ രണ്ടാം പ്രതി അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കാർഡിൽ ബിനീഷിന്റെ ഒപ്പുമുണ്ട്. സംശയാസ്പദമായ ഇടപാടുകൾ നടത്തിയ മൂന്ന് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുള്ളതായി ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ ചൂണ്ടിക്കാട്ടിരുന്നു.
Comments