വാഷിംഗ്ടൺ : എല്ലാ സംസ്ഥാനങ്ങളിലേയും ഫലങ്ങള്‍ ഏതാണ്ട് പുറത്തുവന്ന സാഹചര്യത്തില്‍ ജയം അവകാശപ്പെട്ടുകൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പോരാട്ടം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗ്വിലിയാനിയാണ് ട്രംപിനായി നിയമയുദ്ധത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശ്വസനീയമല്ലെന്ന വാദമാണ് ഗ്വിലിയാനി മുന്നോട്ട് വയ്ക്കുന്നത്.
ഒരു ആഴ്ചമുന്നേ തന്നെ ജോ ബൈഡന് ആധികാരിക വിജയം നേടിയെന്ന പ്രഖ്യാപനം ഔദ്യോഗിമായിട്ടല്ലെങ്കിലും കമ്മീഷന് വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു. സുപ്രധാന സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയയും ജോര്‍ജ്ജിയയും കൈവിട്ട ട്രംപ് ഇതിനിടെ കോടതികളില്‍ നല്കിയ ഹര്‍ജികളില്‍ ഭൂരിപക്ഷവും തള്ളിയിരിക്കുകയാണ്.
തനിക്കെതിരെ ഗൂഢാചോചന നടക്കുകയാണ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമൂഹമാദ്ധ്യമങ്ങളെപ്പോലും നിയന്ത്രിക്കാന്‍ ശ്രമം നടന്നു.പോസ്റ്റല്‍ വോട്ടുകള്‍ നവംബര്‍ മൂന്നാം തിയതിക്ക് ശേഷം ഒരു കാരണവശാലും പരിഗണിക്കരുത് എന്നിവയാണ് ട്രംപ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദമുഖങ്ങള്‍. തന്റെ അവകാശം സംരക്ഷിക്കപ്പെടണം. ധാര്‍മ്മിക ജയം തന്റെ ഭാഗത്താണ്.അതിനായി നിയമപോരാട്ടം താന്‍ തുടരും. റൂഡീ ഗ്വിലിയാനി, ജോസഫ് ഡീജെനോവ, വിക്ടോറിയ ടോന്സിംഗ്, സിഡ്നി പവ്വല്, ജെന്ന എല്ലിസ് എന്നിവരടങ്ങുന്ന സമൂഹത്തിലെ മാന്യരും പ്രതിഷ്ഠ നേടിയവരും തനിക്കായി രംഗത്തുണ്ടെന്നു ട്രംപ് ട്വിറ്റിലൂടെ വ്യക്തമാക്കി.
Comments