മനാമ :- മുപ്പത്തി അഞ്ചു വർഷങ്ങൾക്കു മുൻപാണ് ഒരായിരം സ്വപ്നങ്ങളുമായി പാലക്കാട് കാഞ്ഞിരത്താണി സ്വദേശി ബാലകൃഷ്ണ്ണൻ ബഹ്റിനിൽ പറന്നിറങ്ങിയത് . എന്നാൽ ബഹ്റിനിൽ എത്തിയ ബാലകൃഷ്ണന്റെ പാസ്പോര്ട്ട് സ്പോണ്സേര്ക്കു കൊടുക്കാൻ എന്ന് പറഞ്ഞു ഏജന്റ് വാങ്ങി വയ്ക്കുകയും അതിനു ശേഷം ഏജന്റിനെയോ സ്പോണ്സറെയോ ഇദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . പിന്നീടുള്ള നീണ്ട മുപ്പത്തി അഞ്ചു വർഷം ബഹ്റിനിലെ വിവിധ സ്ഥലങ്ങളിൽ കൂലി പണി എടുത്തു വരുകയായിരുന്നു ഇദ്ദേഹം . നാട്ടിലേക്ക് പോകാൻ പല പ്രാവശ്യം ശ്രമിച്ചു എങ്കിലും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ ഔട്ട് പാസ് അനുവദിച്ചിരുന്നില്ല .
ബഹ്റിനിൽ ഇപ്പോൾ പൊതുമാപ്പ് നടന്നു കൊണ്ടിരിക്കുകയാണ് . രാജ്യത്തെ അനധികൃത തൊഴിലാളികൾക്ക് സ്വന്തം രാജ്യത്തെ എംബസികൾ കൊടുക്കുന്ന ഔട്പാസുകൾ നൽകി യാതൊരു വിധ പിഴയും ഇല്ലാതെ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാം . വരുന്ന ഡിസംബർ അവസാനത്തോട് കൂടി പൊതുമാപ്പ് കാലാവധി അവസാനിക്കും .
പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇദ്ദേഹത്തെ നാട്ടിലേക്കു അയക്കാൻ ബഹ്റിനിലെ സാമൂഹ്യ പ്രവർത്തകർ ശ്രമിക്കുകയാണ് . ഇതിനായി ഇന്ത്യൻ എംബസിയിൽ അപേക്ഷ കൊടുത്തുവെങ്കിലും കേരളാ സംസ്ഥാന സർക്കാരും , പാലക്കാടു ജില്ല ഭരണ കൂടവും നൽകേണ്ട രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാരണത്താൽ ബാലകൃഷ്ണ്ണന്റെ ഔട്പാസ് നൽകാൻ കഴില്ല എന്നാണ് എംബസി അധികൃതർ പറയുന്നത് .
വന്ദ്യ വയോധികനായ ഇദ്ദേഹത്തെ ഇപ്പോൾ സംരഷിക്കുന്നത് ബഹ്റിനിലെ ഏതാനും ചില സാമൂഹ്യ പ്രവർത്തകരും നന്മയുള്ള ചില കുടുംബങ്ങളുമാണ് . ഇദ്ദേഹത്തിന്റെ ഔട്പാസ് ലഭിക്കാനുളള രേഖകൾ എത്രയും വേഗം കേരളാ സർക്കാർ ഇടപെട്ടു ബഹ്റിനിലെ ഇന്ത്യൻ എംബസിയിൽ അയക്കണം എന്നാണ് ബഹ്റൈൻ പ്രവാസ ലോകം ആവശ്യപ്പെടുന്നത് .
Comments