ന്യൂഡൽഹി : കൊറോണയ്ക്ക് മുമ്പും രാജ്യം രണ്ട് ദുരന്തങ്ങളെ നേരിട്ടിരുന്നെന്ന് മുൻ ഉപരാഷ്ട്രപതി ഹമിദ് അൻസാരി. മതപ്രതിപത്തിയും കർശന ദേശീയതയുമാണ് ആ രണ്ട് പകർച്ചവ്യാധികളെന്നും ഹമിദ് അൻസാരി പറഞ്ഞു. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ‘ദ ബാറ്റിൽ ഓഫ് ബിലോങിങ്’ എന്ന പുസ്തകത്തിന്റെ വെർച്വൽ ലോഞ്ചിൽ സംസാരിക്കവെയാണ് അൻസാരി ഇക്കാര്യം പറഞ്ഞത്.
തീവ്ര ഇസ്ലാമിസ്റ്റുകളോടുള്ള തന്റെ സ്നേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള ഹമീദ് അൻസാരി, ദേശീയതയെ അപമാനിക്കുന്ന പ്രസംഗമാണ് ചടങ്ങിൽ നടത്തിയത് . കൊറോണ പകർച്ചവ്യാധിക്ക് മുമ്പുതന്നെ സമൂഹം മറ്റ് രണ്ട് മഹാമാരികൾക്ക് ഇരയായിത്തീർന്നിരുന്നു . “മതബോധം”, “കർശനമായ ദേശീയത” എന്നിവയാണത് .
പലപ്പോഴും തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന രീതിയിലായിരുന്നു ഹമീദ് അൻസാരിയുടെ നിലപാടുകള്‍ . തന്റെ ഇസ്ലാമിക താല്പര്യങ്ങൾ പ്രകടിപ്പിക്കുകയും ഇസ്ലാമിക ശരീഅത്ത് കോടതികളെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട് അൻസാരി. രാജ്യത്തെ എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികൾ സ്ഥാപിക്കുന്നതിനുള്ള ആശയത്തെ അദ്ദേഹം പിന്തുണച്ചിരുന്നു, ഓരോ സമുദായത്തിനും അവരുടേതായ വ്യക്തിപരമായ നിയമം നടപ്പാക്കാൻ അവകാശമുണ്ടെന്നായിരുന്നു ന്യായീകരണം .
തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിലും അൻസാരി ഖേദം പ്രകടിപ്പിച്ചിട്ടില്ല.
Comments