റിയാദ്: ജി20 ഉച്ചകോടിക്ക് സൗദിയിൽ തുടക്കമായി. കൊറോണയുടെ പശ്ചാത്തലത്തിൽ വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ ആണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ലോക നേതാക്കൾ G20 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ജി 20 സൗദി പ്രസിഡന്റ് സ്ഥാനം ലോകനേതാക്കളെ ശേഖരിക്കുക മാത്രമല്ല, ലോകത്തിന് പ്രയോജനകരമായ കൂട്ടായ നടപടി കൈക്കൊള്ളുകയും ചെയ്യുന്നതിൽ മുഖ്യപങ്കു വഹിക്കുമെന്നും നേതൃത്വം പ്രകടമാക്കി. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരുമിച്ചു നിന്ന് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ശക്തമായ സന്ദേശം ജനങ്ങൾക്ക് നൽകണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സൗദി
ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ജി 20 സൗദി സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലുമായ ഫഹദ് ടൂൻസിയും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജി 20 യുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും
ഇതിനിടെ ഇന്ത്യയുടെ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറന്‍സി സൗദി പിന്‍വലിച്ചു. ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് കശ്മീര്‍, ലഡാക്ക് ഇന്ത്യയില്‍നിന്ന് വേര്‍തിരിച്ച് കാണിച്ച് പുറത്തിറക്കിയ കറന്‍സി സൗദി പിന്‍വലിച്ചത്.
സൗദി പുറത്തിറക്കിയ പുതിയ 20 റിയാല്‍ കറന്‍സിയിൽ കശ്മീരിനെ പ്രത്യേക രാജ്യമായാണ് കാണിച്ചിരുന്നത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
പുതിയതായി പുറത്തിറക്കിയ കറന്‍സിയില്‍ ഒരു വശത്ത് സല്മാന് രാജാവിന്റെ ചിത്രവും ജി20 ഉച്ചകോടിയുടെ ലോഗോയും മറുവശത്ത് ലോകഭൂപടവുമാണ് ഉള്ളത്.
Comments