ന്യൂഡൽഹി : രാജ്യത്തെ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് ഊർജ്ജം പകർന്ന് മോദി സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. മേഖലയുടെ ഉണർവിനായി 28 പദ്ധതികൾക്കാണ് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയത്.
വിഷയം സംബന്ധിച്ച് ചർച്ചകൾക്കായി ഇന്ന് മന്ത്രിസഭാ സമിതി കേന്ദ്ര കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് അംഗീകാരം നൽകാൻ ഐക്യകണ്ഠേന തീരുമാനിച്ചത്. പ്രധാനമന്ത്രി കിസാൻ സമ്പദാ യോജനയ്ക്ക് കീഴിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് 320 കോടി രൂപയാണ് ചിലവ്. ഇതിനായി 107.42 കോടി രൂപ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയവും നൽകും.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക. മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, കർണ്ണാടക, ഉത്തരാഖണ്ഡ്, അസ്സം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതികളുടെ പൂർത്തീകരണത്തോടെ ഒരോ സംസ്ഥാനത്തെയും പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Comments