ന്യൂഡൽഹി : ബിജെപി സർക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. ബിഹാറിൽ കോൺഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങളുമായി പ്രിയങ്ക രംഗത്തെത്തിയത്. താങ്ങുവില സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് പ്രിയങ്ക ആരോപിച്ചു. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഉൽപാദന വിലയെക്കാൾ കുറവാണ് താങ്ങുവിലയെന്നും മോദി സർക്കാർ വ്യാജ വാഗ്ദാനങ്ങളാണ് നൽകിയതെന്നുമുള്ള ആരോപണങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഖാരിഫ് വിളകളുടെ ഉൽപാദന ചിലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി മോദി സർക്കാർ ഉയർത്തിയിരുന്നു. സെപ്തംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട് എന്നും ‘ഡൽഹി ചലോ’ പരിപാടിയുടെ ഭാഗമായി നവംബർ 26 ന് തലസ്ഥാനത്ത് എത്തി പ്രതിഷേധം നടത്താനാണ് തീരുമാനമെന്നും പ്രിയങ്ക പറഞ്ഞു.
വ്യവസായികളെ സഹായിക്കാനാണ് പുതിയ നിയമമെന്ന ആരോപണവും പ്രിയങ്ക ആവർത്തിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ആദ്യമായാണ് പ്രിയങ്ക കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തുന്നത്. ബിഹാറിലെ തോൽവി പാർട്ടിയുടെ കഴിവില്ലായ്മയാണെന്ന് കപിൽ സിബൽ അടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു. കോൺഗ്രസിനുളളിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇ്തിൽ നിന്ന ശ്രദ്ധ തിരിക്കാനാണ് പ്രിയങ്കയുടെ ശ്രമം.
Comments