ബംഗളൂരു : അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വായ്പേയിയോടുള്ള സ്മരണാർത്ഥം മെഡിക്കൽ കോളേജ് പുനർനാമകരണം ചെയ്ത് കർണ്ണാടക സർക്കാർ. ബംഗളൂരുവിലെ ബൗറിംഗ് ആന്റ് ലേഡി കർസോൺ ആശുപത്രിയിലെ സർക്കാർ മെഡിക്കൽ കോളേജാണ് പുനർനാമകരണം ചെയ്തത്. അടൽ ബിഹാരി വാജ്പേയ് മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് പുതിയ പേര്
ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയായ കെ. സുധാകറാണ് ഇക്കാര്യം അറിയിച്ചത്. കൊറോണവ്യാപനത്തിനെതിരായ പോരാട്ടത്തിൽ ആശുപത്രിയുടെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ട് പഴക്കമുള്ള ആശുപത്രി 2019 ലാണ് സർക്കാർ മെഡിക്കൽ കോളജാക്കി മാറ്റിയത്.
1868 ൽ ബ്രിട്ടീഷുകാരാണ് ലേഡി കുർസോൻ ഹോസ്പിറ്റൽ നിർമ്മിച്ചത്. 104 കിടക്കകളോടെ ആരംഭിച്ച ആശുപത്രി ഇന്ന് സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ ഒന്നാണ്. അന്നത്തെ മൈസൂർ കമ്മീഷണറായ ലെവിൻ ബെൻതോൻ ബ്രൗണിംഗാണ് ആശുപത്രിയ്ക്ക് ലേഡി കുർസോൻ എന്ന് പേര് നൽകിയത്.
19ാം നൂറ്റാണ്ടു മുതൽ തന്നെ ആശുപത്രിയിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നൽകിയിരുന്നു.
Comments