ബംഗളൂരു : ഐ-മോണെറ്ററി അഡൈ്വസറി (ഐഎംഎ) പൊൻസി സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുൻ മന്ത്രിയും, എംഎൽഎയുമായിരുന്ന റോഷൻ ബെയ്ഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് അറസ്റ്റിലാകുന്നത്.
കേസിൽ ബെയ്ഗിനെ സിബിഐ രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ബെയ്ഗിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ സർക്കാരിനും, പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.
2006 ൽ പൊൻസി സ്കീം വഴി നാലായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. നിക്ഷേപിക്കുന്ന തുകയുടെ ഏഴ് മുതൽ എട്ട് ശതമാനം വരെ തിരിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിലെ മുഖ്യ പ്രതി മൻസൂർ ഖാനെ പോലീസ് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
Comments