പാരീസ് : ജയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരരിൽ നിന്ന് ഭീഷണികൾ ഉയർന്നിട്ടും തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്ലാം മതം മാത്രമാണെന്നും ഫ്രാൻസിലെ നിയമങ്ങൾക്ക് ഉള്ളിൽ വരുന്ന നിയമങ്ങൾ മാത്രമേ ഫ്രാൻസിലെ ഇസ്ലാമിന് പാടുള്ളൂവെന്നും അനുശാസിക്കുന്ന നിയമാവലി അംഗീകരിക്കാൻ ഇനി രാജ്യത്തെ മതനേതാക്കൾക്ക് അവശേഷിക്കുന്നത് പത്ത് ദിവസത്തിൽ താഴെയാണ് .
രാജ്യത്ത് തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി . മതത്തിനു രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിയില്ലെന്നും മാക്രോൺ പുറത്തിറക്കിയ നിയമത്തിൽ പറയുന്നു . മറിച്ച് ഇടപെട്ടാൽ അഞ്ചു വർഷം തടവും, പൗരത്വം റദ്ദാക്കി വന്ന സ്ഥലത്തേയ്ക്ക് നാട് കടത്തുമെന്നും മുന്നറിയിപ്പുണ്ട് .
എല്ലാ മുസ്ലിം കുട്ടികൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട് . മദ്രസാ പഠന൦ ഉൾപ്പെടെ അനുവദനീയം അല്ല, ഇത് തെറ്റിക്കുന്ന മാതാപിതാക്കൾക്ക് 5 വർഷം വരെ തടവും, പൗരത്വം റദ്ദാക്കി നാടു കടത്തലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രചരിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം അദ്ധ്യാപകനെ മതമൗലിക വാദികൾ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മതമൗലിക വാദത്തെ ഇല്ലാതാക്കാനുള്ള നടപടികൾ ഇമ്മാനുവൽ മാക്രോൺ ആരംഭിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി പള്ളികളും മദ്രസകളും അടച്ച് പൂട്ടുകയും, മതമൗലിക വാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments