30 ശതമാനം ശേഷിയിലായിരിക്കും വെള്ളിയാഴ്ചകളിൽ പള്ളികളിലേക്ക് പ്രവേശനമെന്ന് യു.എ.ഇ ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.വിശ്വാസികൾ എല്ലാ കൊറോണ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ജുമുഅ ഖുതുബയ്ക്ക് 30 മിനിറ്റു മുൻപു പള്ളി തുറക്കും. നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടും. അകലം പാലിച്ചാണ് നമസ്കരിക്കേണ്ടത്.ജുമുഅ ഖുതുബയും നമസ്കാരവും 10 മിനിറ്റിനകം തീർക്കണം ∙ നമസ്കാരത്തിന് എത്തുന്നവർ മാസ്ക് ധരിക്കണം.രണ്ടു മീറ്റർ അകലം പാലിച്ചാകണം പള്ളിക്ക് അകത്തും പുറത്തും നമസ്കരിക്കേണ്ടത്.നമസ്കാരപ്പായ കൊണ്ടുവരണം ∙ മുസല്ല പള്ളിയിൽ സൂക്ഷിക്കാനോ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ പാടില്ല. വീട്ടിൽനിന്ന് അംഗശുദ്ധി ചെയ്തു വരണം.കുട്ടികളും വയോധികരും രോഗമുള്ളവരും വീട്ടിൽ നമസ്കരിച്ചാൽ മതി. ∙ സ്ത്രീകൾക്ക് തൽക്കാലം പ്രവേശനമില്ല.ഖുർആനോ ഇതര ഗ്രന്ഥങ്ങളോ ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Comments