ഫരീദാബാദ് : ഛാത്പൂജക്കിടെ വീട്ടിൽ അതിക്രമിച്ചു കയറി ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം . ബിഹാർ സ്വദേശിയായ പെൺകുട്ടിയും കുടുംബവും മാസങ്ങൾക്ക് മുമ്പാണ് സരുർപൂരിലെ ദുർഗ കോളനിയിലേക്ക് എത്തിയത് .
പെൺകുട്ടിയുടെ വീട്ടിൽ ഛാത്പൂജ നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ തീവ്ര ഇസ്ലാമിസ്റ്റുകളും അക്രമണകാരികളുമായ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . പ്രദേശത്തെ മുസ്ലീം യുവാവും ഗുണ്ടയുമായ ഇക്രമാണ് സംഭവത്തിനു പിന്നിലെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച അമ്മക്കും , ബന്ധുവിനും മർദ്ദനമേറ്റു . പോലീസിൽ പരാതിപ്പെടരുതെന്ന് അക്രമികൾ ഭീഷണിയും മുഴക്കിയിരുന്നു . മുൻപും പല തവണ ലൗജിഹാദിനു ഇക്രം പെൺകുട്ടിയെ പ്രേരിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു . പെൺകുട്ടിയുടെ കുടുബം ദരിദ്രകുടുംബമായതിനാൽ തന്നെ വിവാഹം കഴിക്കണമെന്നും , സാമ്പത്തിക സഹായം നൽകാമെന്നുമായിരുന്നു ഇക്രാമിന്റെ വാഗ്ദാനം . ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തതോടെ പീഡിപ്പിക്കാനും ശ്രമം നടന്നിരുന്നു .
പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും , ബലമായി മതപരിവർത്തനം ചെയ്യുകയും തുടർന്ന് വിവാഹം നടത്തുകയും ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട് .
Comments