ബെയ്റൂട്ട്: സിറിയയിൽ ആകാശ ആക്രമണത്തിലൂടെ കൊടും ഭീകരരെ വകവരുത്തി ഇസ്രയേലിന്റെ കനത്ത മറുപടി. ഇറാന് പിന്തുണ നല്കുന്ന ഭീകരസംഘടനയുടെ താവളത്തിന് നേരെയാണ് ഇസ്രായേൽ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 19 ഇസ്ലാമിക ഭീകരർ കൊല്ലപ്പെട്ടു. എന്നാൽ സിറിയയില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് ഇറാന് രംഗത്തെത്തി.ക്രൂരമായ നടപടിയാണ് ഇസ്രായേൽ നടത്തിയതെന്നാണ് ഇറാന്റെ വിമര്‍ശനം.
സിറിയയിലെ ദെയര്‍ ഇസ്സോര്‍ പ്രവിശ്യയിലെ അല്‍ബൂ കമാല്‍ നഗരാതിര്‍ത്തിയിലാണ് അതിരാവിലെ ആക്രമണം നടത്തിയത്. സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് വിവരം പുറത്തുവിട്ടത്. രണ്ടു ഘട്ടങ്ങളായാണ് ഡ്രോണുപയോഗിച്ചുള്ള കനത്ത ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ദമാസ്ക്കസിന് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു.ഇതിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗസ്റ്റിൽ ഗോലാനിലും ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം നടന്നിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരതാവളങ്ങളും എയര്സ്ടിപ്പുകളും വിമാനങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. സിറിയയുടെ സൈനിക പോസറ്റുകളും ഒപ്പം തകര്‍ക്കപ്പെട്ടിരുന്നു.
Comments