മലപ്പുറം ; മതം പറഞ്ഞ് വോട്ടുചോദിച്ചയാളെ കൊണ്ട് മാപ്പുപറയിച്ച് നാട്ടുകാര്‍. കരുവാരകുണ്ടിൽ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് വര്‍ഗീയ പ്രചാരണമുണ്ടായത്.
മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യവുമായാണ് ലീഗ് പ്രവര്ത്തന് ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തിയത് . ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പു പറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നതും വീഡിയോയിലുണ്ട്.
എൽ ഡി എഫ് സ്ഥാനാർത്ഥി അറുമുഖം ഹിന്ദുവായതിനാൽ വോട്ട് ചെയ്യേണ്ടെന്നായിരുന്നു ഹൈദ്രോസ് ഹാജി പറഞ്ഞത് . കുഞ്ഞാപ്പു നിസ്കരിക്കും, അറുമുഖം നിസ്കരിക്കില്ലെന്നും പറഞ്ഞു . ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത് .
അതേസമയം ഇത്തരത്തിൽ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലീം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.
Comments