സിഡ്നി: ചൈനയുടെ പ്രചാരണയുദ്ധത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നേരിട്ട് രംഗത്ത്. ഒരു ഓസ്ട്രേലിയന്‍ സൈനികന് അഫ്ഗാനിലെ ഒരു കുട്ടിയെ കൊല്ലുന്നതായ ചിത്രമാണ് ചൈന ലോകവ്യാപകമായി ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. ചൈനയുടെ വിദേശകാര്യവകുപ്പ് തന്നെയാണ് ഔദ്യോഗിക ട്വിറ്ററിൽ പേജിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ചത്
അഫ്ഗാനിലെ ഭീകരര്‍ ക്കെതിരെ ഓസ്ട്രേലിയന്‍ സൈനികരുടെ നടപടികളെക്കുറിച്ചുള്ള വിവാദത്തിനെ ചൈന ഏറ്റുപിടിച്ചതാണ് ഓസ്ട്രേലിയക്കെതിരായ അപവാദ പ്രചാരണത്തിലെത്തി നില്‍ക്കുന്നത്. ഭീകരവേട്ടയ്ക്കിടെ സാധാരണക്കാരെ വധിച്ചുവെന്ന തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവസരം മുതലെടുത്ത് ചൈനയുടെ പ്രചാരണം. ചൈനയുടെ കുപ്രചാരണത്തിനെതിരെ ശക്തമായി പ്രതികരിച്ചാണ് പ്രധാനമന്ത്രി മോറിസണ്‍ രംഗത്തെത്തിയത്.
യുദ്ധസമയത്ത് നടന്ന വിഷയങ്ങളെ ഓസ്ട്രേലിയ അപലപിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെ ചൈന നടത്തുന്നത് തികച്ചും തെറ്റായതും അപകീര്‍ത്തികരവുമായ പ്രചാരണമാണെന്നും മോറിസണ്‍ ആരോപിച്ചു. തങ്ങളുടെ സൈനികരെ അപമാനിച്ചുകൊണ്ട് വ്യാജ ചിത്രങ്ങളാണ് ചൈന ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. ഇതിന് ഭരണകൂടം മാപ്പുപറയണമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. ഭരണകൂടത്തിന്റെതായ എല്ലാ അന്താരാഷ്ട്ര മര്യാദകളും ചൈന ലംഘിച്ചിരിക്കുകയാണെന്നും മോറിസണ്‍ പറഞ്ഞു.
Comments