തിരുവനന്തപുരം: 2019 ഏപ്രിൽ ഒന്നു മുതൽ നിരത്തിലിറങ്ങിയ വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് നിർബന്ധമാക്കി. മാറ്റിസ്ഥാപിക്കാനോ ഇളക്കി മാറ്റാനോ കഴിയാത്ത ഇത്തരം നമ്പർ പ്ലേറ്റുകൾ വഹാനം എടുക്കുന്ന ഡീലർഷിപ്പുകളിൽ നിന്നാണ് ലഭിക്കേണ്ടത്.
ക്രിമിനൽ പ്രവർത്തികൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിനെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദേശങ്ങൾ എന്തൊക്കെയാാണെന്ന് നോക്കാം;
2019 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്എസ്ആർപി) നിർബന്ധമാണ്. ഈ വാഹനങ്ങൾക്കുള്ള എച്ച്എസ്ആർപി വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ ഉപഭോക്താക്കൾക്ക് വാഹനത്തിൽ ഘടിപ്പിച്ചു തരേണ്ടതാണ്.
അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവേർട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ പിടിപ്പിച്ചു നൽകുന്നത്.
ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട് എച്ച്എസ്ആർപികൾ ഉണ്ടാകും. അതേസമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ടിനു പുറമെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും. മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് പ്രത്യേകം സീരിയൽ നമ്പർ കാണും. ഇത് വാഹൻ സൈറ്റിൽ വേർതിരിച്ചു രേഖപ്പെടുത്തിയിരിക്കും.
ഒരു വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള എച്ച്എസ്ആർപി യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല. അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ എച്ച്എസ്ആർപിയ്ക്ക് കേടുപാടുകൾ പറ്റിയാൽ കേടുപറ്റിയത് ഡീലർഷിപ്പിൽ തിരികെ നൽകി പുതിയത് വാങ്ങാം. ഇതിന് വില നൽകേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന എച്ച്എസ്ആർപികളെ കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലർ/ എച്ച്എസ്ആർപി ഇഷ്യൂയിംഗ് ഏജൻസിക്കാണ്.
നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ…
Posted by Kerala Police on Sunday, November 29, 2020
Comments