സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് .ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായെത്തുന്ന സന്ദർശകർക്കാണ് വീസ അനുവദിക്കുക. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ച സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം, ഡിസംബര്‍ ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എല്ലാ വകുപ്പുകളും ജീവനക്കാരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നും കമ്മറ്റി അറിയിച്ചു. തുടര്‍ന്നും എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, കൂടിച്ചേരല്‍ ഒഴിവാക്കുക അടക്കമുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്.
Comments