തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം വേണമെന്നാവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് രവീന്ദ്രന്റെ ആവശ്യം. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇത് മൂന്നാം തവണയാണ് രവീന്ദ്രന് നോട്ടീസ് നൽകുന്നത്.
കടുത്ത ശാരീരിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സിഎം രവീന്ദ്രന്റെ കത്ത്. കടുത്ത തലവേദനയും കഴുത്തു വേദനയും, നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ തനിക്ക് ഒരിക്കലും കൊച്ചിയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്നാണ് കത്തിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സിഎം രവീന്ദ്രൻ ചികിത്സ തേടിയിരിക്കുന്നത്.
അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രമേ ഇഡിയുടെ തീരുമാനം ഉണ്ടാവുകയുള്ളൂ. അടിയന്തിര നടപടി ഇല്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.
Comments