ഒമാനിലേക്ക് വിമാനത്താവളങ്ങൾ വഴി വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട.എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരും . എന്നാൽ കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ് സുപ്രീം കമ്മറ്റി അറിയിച്ചു . പള്ളികളിൽ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. എന്നാൽ തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇൻഷുറന്‍സ് ഉറപ്പുവരുത്തണം.
ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട കൊറോണ വാക്സീന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം ഇന്ത്യയടക്കമുള്ള 103 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസയില്ലാതെ ഒമാനിൽ സന്ദർശനം നടത്താൻ കഴിയുന്നത്. ഹോട്ടൽ റിസർവ്വേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രക്കുള്ള വിമാനടിക്കറ്റ് എന്നിവ സ്ഥിരീകരിച്ചാൽ 10 ദിവസത്തേക്കാണ് താമസാനുമതി നൽകുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
കൂടുതൽ ദിവസം തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഈടാക്കുകയും ചെയ്യും കൊറോണ പ്രതിസന്ധിമൂലം തളർച്ചയിലായ ഒമാനിലെ ടൂറിസം മേഖലയ്ക്ക് വിസരഹിത പ്രവേശനം എന്ന തീരുമാനം ഉത്തേജകമാകുമെന്ന് കരുതുന്നു. നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഒമാനിൽ വിസയില്ലാതെ സന്ദർശനം നടത്താൻ കഴിയുന്നത്.
Comments