കൊഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ വടക്കന്‍ ജില്ലകളിലെ പോളിംഗ് ആരംഭിച്ചു. ആദ്യ ഒരുമണിക്കൂറില്‍ വോട്ടിംഗ് നില ഏഴ് ശതമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ആകെ 78 ലക്ഷം വോട്ടർമാരാണ് പോളിംഗിനെത്തേണ്ടത്.
ആദ്യ രണ്ടു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ കൊറോണ സാമൂഹിക അകലം പാലിക്കാത്ത പ്രശ്നങ്ങള്‍, വോട്ടിംഗ് മെഷീന് പ്രശ്നങ്ങള്‍ എന്നിവ ഇത്തവണ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ വലിയ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചു. ചില സ്ഥലങ്ങളില്‍ മെഷീന് തകരാർ തുടക്കത്തില്‍ കണ്ടെത്തിയത് പരിഹരിച്ചെന്നാണ് വിവരം.
വടക്കന്‍ ജില്ലകളില്‍ ബി.ജെ.പി മുന്നേറുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ അത്ഭുതകരമായ വിജയം നേടുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ്ടും ആവര്‍ത്തിച്ചു. അതേ സമയം മലപ്പുറമടക്കം ലീഗിന് സ്വാധീനമുള്ള ജില്ലകളില്‍ കോണ്‍ഗ്രസ്സ് നേടുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വികസനം ഏറെ എത്തിയ ധാരാളം ഗ്രാമീണ മേഖലകള്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുമെന്നാണ് എ.വിജയരാഘവന് അവകാശപ്പെട്ടിരിക്കുന്നത്.
Comments