ബാഴ്സലോണ: ബ്രിട്ടനു പിന്നാലെ സ്പെയിൻ വീണ്ടും ലോക്ഡൗണിലേക്ക്. ടെലിവിഷൻ ചാനലിലെ അഭിസംബോധനയിലൂടെയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇക്കാര്യം അറിയിച്ചത്.
ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സാഞ്ചസ് തീരുമാനംഔദ്യോഗികമായി പ്രഖ്യാപിച്ചത് . ‘ആരോഗ്യത്തിന് ഞങ്ങൾ ഒന്നാം സ്ഥാനം നൽകുന്നു. രാജ്യം ഇപ്പോൾ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് .വൈറസിനെ മറികടക്കാൻ ഞങ്ങൾ ചെയ്യേണ്ടത് ചെയ്യാൻ മടിക്കില്ല, അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം,മരുന്ന്,ജോലി, ആശുപത്രികൾ, ബാങ്കുകൾ, എന്നിവയ്‌ക്ക് ഇളവുകളുണ്ട്. പ്രായമായവരുടെ പരിചരണവുമായി ബന്ധപ്പെട്ട യാത്രകൾ നടത്താനും ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാം. റെസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ബിസിനസുകൾ,സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം എല്ലാ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചുപൂട്ടാനാണ് സ്പെയിനിന്റെ തീരുമാനം.
ഫ്രാൻസിൽ ഭാഗീകമായും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ആണ് ഫ്രാൻസിൽ ലോക്ഡൗൺ.പുതിയകൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കും അയർലണ്ടിലേക്കും നിരോധനം നീട്ടുമെന്ന് അമേരിക്കയും അറിയിച്ചു.
Comments