പശ്ചിമ ബംഗാൾ:അമ്മായിയും മരുമകനും ചേർന്ന് നടത്തുന്ന ഒരു കമ്പനി പോലെയാണ് ബംഗാൾ സർക്കാർ പ്രവർത്തിക്കുന്നതെന്ന് സുവേന്ദു അധികാരി. ദേശസ്നേഹികളുടെ നാടായ മെഡിനിപൂരിൽ നിന്നാണ് താൻ വരുന്നത്. സുവേന്ദു അധികാരിയെ വിശ്വസിക്കരുതെന്ന തൃണമൂൽനേതാക്കളുടെ പ്രചാരണത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഞാൻ വഞ്ചകനല്ല. മാതാംഗിനി ഹസ്ര, ഖുദിറാം ബോസ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ തുടങ്ങിയ ദേശസ്നേഹികളുടെ നാടായ മെഡിനിപൂരിൽ നിന്നാണ് ഞാൻ വരുന്നത്. ഞാൻ ആ പാരമ്പര്യത്തിന്റെ പിൻഗാമിയാണ്, അദ്ദേഹം പറഞ്ഞു.
പശ്ചിമ മെഡിനിപൂർ ജില്ലയിലെ മുഫാസിൽ പട്ടണത്തിൽ റോഡ് ഷോയ്ക്ക് ശേഷം പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സുവേന്ദു .ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഒരു പൊതു വോട്ടർ എന്ന നിലയിലുള്ള എന്റെ അവകാശമാണെന്നും മുൻ സംസ്ഥാന ഗതാഗത മന്ത്രികൂടിയായ സുവേന്ദു വ്യക്തമാക്കി.
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. കൊൽക്കത്തയിൽ മാത്രമാണ് തൃണമൂൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പ്രാതിനിധ്യം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.തൃണമൂലിലെ എംപിമാരിൽ കൂടുതൽ പേരും കൊൽക്കത്തയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.2007 ൽ നന്ദിഗ്രാം പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു സുവേന്ദു അധികാരി.അടുത്തിടെ ആണ് തൃണമൂൽ കോൺഗ്രസ് വിട്ട് സുവേന്ദു അധികാരിബിജെപിയിൽ ചേർന്നത്.
Comments