ഒട്ടാവ: കൊറോണ വാക്സിൻ വിതരണത്തിലെ വേഗതക്കുറവിനെച്ചൊല്ലി കനേഡിയൻ പ്രധാനമന്ത്രിയുടെ ശകാരവർഷം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആരോഗ്യവകുപ്പിനെ ശകാരിച്ചത്. ജനങ്ങൾക്ക് എത്രയും വേഗം നൽകേണ്ട വാക്സിൻ വിതരണത്തിൽ വേഗത ഒട്ടും പോരെന്ന് ട്രൂഡേ ആരോപിച്ചു. മോഡേണയുടേയും ഫൈസറിന്റേും നാലുലക്ഷത്തി ഇരുപതിനായിരം ഡോസാണ് കാനഡ എത്തിച്ചത്. എന്നാൽ ഇതിന്റെ 35 ശതമാനം മാത്രമാണ് നിലവിൽ നൽകിയത്. അതനുസരിച്ച് ഒന്നരലക്ഷം പേരിൽ മാത്രമാണ് വാക്സിൻ എത്തിയത്. ഈ കണക്കുകളാണ് ട്രൂഡോ എടുത്തുകാട്ടിയത്.
ഒന്റാറിയോയിലെ വാക്സിൻ വിതരണത്തിലാണ് കൂടുതൽ വേഗതക്കുറവ് അനുഭവപ്പെട്ടത്. ആകെ അരലക്ഷം പേരിലാണ് കുത്തിവെയ്പ്പ് ഇതുവരെ നടന്നത്. സിസംബർ 15ന് വാക്സിൻ വിതരണം ആരംഭിച്ചതാണ്. അതായത് ഒരു ദിവസം 2500 പേർക്ക് മാത്രമാണ് നൽകിയതെന്നാണ് കണക്ക്. ഇക്കണക്കിന് പോയാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിനെത്താൻ ഒരു ദശകമെടുക്കില്ലേയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Comments