സിയോൾ: ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി വടക്കൻ കൊറിയ. മേഖലയിലെ വൻ സൈനിക ശക്തിയാകലാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോ ടെയാണ് വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്. അന്താരാഷ്ട്രതലത്തിൽ ആണവ നിയന്ത്രണം നിലനിൽക്കെയാണ് ഉന്നിന്റെ പ്രകോപനപരമായ തീരുമാനമെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
ഭരണത്തിലെത്തിയതിന്റെ പത്താംവർഷം തികയുന്നതോടനുബന്ധിച്ചാണ് കിം ജോംഗ് ഉന്നിന്റെ സൈനിക മേഖലയോടുള്ള ആഹ്വാനം നടന്നത്. രാജ്യത്തിന്റെ പ്രതിരോധ ശേഷി നാലാം ഘട്ടത്തിലേക്ക് ഉയരണമെന്നും കൊറിയയുടെ എട്ടാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി കിം ജോംഗ് ഉൻ വ്യക്തമാക്കി. വരുന്ന ചൊവ്വാഴ്ചയാണ് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സ് നടക്കുന്നത്. സഹോദര രാജ്യമായ തെക്കൻ കൊറിയയുമായി കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന പോരിനും ഉന്നിന്റെ തീരുമാനം ആക്കം കൂട്ടും. മേഖലയിൽ സൈനികമായ മുന്നൊരുക്കം കൂട്ടാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് ആഹ്വാനം നടത്തിയതിന് പിന്നാലെയാണ് ഉന്നിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
Comments