റിയാദ്: നമ്മുടെ വീടുകളിൽ സാധാരണ അവഗണിക്കപ്പെടുന്ന രണ്ട് ഇടങ്ങൾ ആണ് ടോയ്ലറ്റും അടുക്കളയും. എന്നാൽ ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും കൂടുതൽ ശ്രദ്ധയും ശുചിത്വ പരിചരണവും വേണ്ടത് അവിടെയാണെന്നും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും പ്രമുഖ പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ടോയ്ലറ്റിനെ കുറിച്ച് ആരും പരസ്യമായി പറയാൻ മടിച്ച കാലത്താണ് ആ രംഗത്ത് പുതിയ കണ്ടെത്തലുകളുടെ നിക്ഷേപമിറക്കാൻ താൻ മുതിർന്നതെന്നും അദ്ദേഹം റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കവെ വ്യക്തമാക്കി. സാനിറ്റൈസേഷൻ രംഗത്ത് നടത്തിയ നൂതന സാങ്കേതിക വിദ്യയുടെ കണ്ടെത്തലും പ്രയോഗവത്കരണവുമാണ് പ്രവാസി ഭാരതീയ പുരസ്കാരത്തിന് ഡോ. സിദ്ദീഖ് അഹമ്മദ്ദിനെ അർഹനാക്കിയത്.
ഇന്ത്യയിൽ പലസംസ്ഥാനങ്ങളിൽ ആയി 1800ലധികം ഇ-ടോയ്ലറ്റ് യൂണിറ്റുകളും 400 ലധികം മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട് ഡോ. സിദ്ദീഖ് അഹമ്മദ് സ്ഥാപിച്ച ഇറാം ഗ്രൂപ്പിന്റെ സയന്റിഫിക് സൊല്യൂഷൻസ്. സാനിറ്ററി നാപ്കിൻ ഡിസ്പെൻസറും ഇൻസിനറേറ്ററും ഉപയോഗിച്ച് നിരവധി ,ഷീ ടോയ്ലറ്റുകളും, ഇറാം സ്ഥാപിച്ചിട്ടുണ്ട്.
സൗദിയിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഡോ. സിദ്ദീഖ് അഹമ്മദിനെ അംബാസഡർ ഡോ. ഔസെഫ് സെയ്ദ് പൊന്നാട
അണിയിച്ചു ആദരിച്ചിരുന്നു.
റിയാദിലെ ഹയ്യാത്ത് റീജൻസി ഹോട്ടലിൽ നടന്ന മീറ്റ് ദ പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ് സുലൈമാൻ ഊരകം, രക്ഷാധികാരി ഉബൈദ് എടവണ്ണ, ജോയിൻറ് സെക്രട്ടറി ഹാരിസ് ചോല എന്നിവരും പങ്കെടുത്തു
Comments