ന്യൂഡൽഹി : കാർഷിക നിയമവുമായി ബന്ധപ്പെട്ട പഠനത്തിന് വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. കേസുമായിബന്ധപ്പെട്ട എല്ലാ ഹര്‍ജികളും കോടതി ഇന്ന് പരിഗണിച്ചു. നിയമം സ്റ്റേ ചെയ്യാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ അറിയിച്ചു. മുതിർന്നവരും കുട്ടികളും സമരവേദികളിൽ നിന്ന് വീടുകളിലേക്ക് മാടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു
കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ നൽകിയ ഹര്‍ജിയും , നിയമത്തെ അനുകൂലിച്ച് രാജ്യത്തെ വിവിധ സംഘടനകൾ നൽകിയ ഹർജികളും, ദേശീയ പാത ഉപരോധിച്ചുള്ള കർഷക സമരം നീക്കം ചെയ്യണം എന്ന ഹർജ്ജികളുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. നിയമത്തെ ക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന ചീഫ് ജസ്റ്റിസ് എസ എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാൻ സർക്കാർ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു .കർഷകർ ആശങ്ക ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ ഹർജികൾ തീർപ്പാക്കുന്നത് വരെ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെച്ചികൂടെ എന്ന് കോടതി ചോദിച്ചു. എന്നാൽ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും, കർഷകരും മുൻ സർക്കാരുകളും ആവശ്യപ്പെടുകയും തുടങ്ങിവെക്കുകയും ചെയ്ത മാറ്റങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചു. നിയമം സ്റ്റേ ചെയ്യാനാകില്ലെന്നും അറ്റോർണി ജനറൽ വാദിച്ചു.
ദേശീയപാത ഉപരോധിച്ചുള്ള സമരവേദി മാറ്റണമെന്നും മുതിർന്നവരും സ്ത്രീകളും കുട്ടികളും വീടുകളിലേക്ക് മടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യം സമരക്കാരെ അറിയിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments