ജിദ്ദ : 540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതായി നാഷണൽ ഹജ്ജ് ഉംറ കമ്മറ്റി മുൻ പ്രെസിഡണ്ട് ജമീൽ അൽഖുറശി അറിയിച്ചു. ഉംറ വിസയിൽ സൗദിയിൽ എത്തുകയും തീർത്ഥാടന വിസാ കാലാവധി കഴിയുന്നതിന് മുൻപ് സ്വദേശത്തേക്ക് മടങ്ങാതെ രാജ്യത്ത് തുടരുകയും ചെയ്തത് മൂലമാണ് സർവീസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് . കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർക്കാണ് തൊഴിൽ നഷ്ടപെട്ടു.
തീർത്ഥാടകർ അനധികൃതമായി തങ്ങിയത് മൂലം ഭീമമായ പിഴയാണ് സർവീസ് കമ്പനികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. നിയമ ലംഘനം പിടിക്കപ്പെട്ടാൽ ഒരു തീർത്ഥാടകന് 25000 സൗദി റിയാൽ എന്ന തോതിൽ പിഴ അടക്കേണ്ടി വരും .
Comments