റിയാദ് : വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും സൗദി പൗരന്മാരെ ജോലിക്കു നിയമിക്കുന്നതിനും ബ്രോക്കറേജ് വാങ്ങുന്നത് ക്രിമിനൽ കുറ്റകരമാക്കാൻ സൗദി അറേബ്യ പദ്ധതി ഇടുന്നു. നിയമലംഘനം കണ്ടെത്തിയാൽ 2 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴ അടക്കേണ്ടി വരും. തൊഴിൽ നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികളുടെ ഭാഗമായാണ് ഇത് നടക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ സ്ത്രീകൾക്ക് നിലവിൽ നൽകിവരുന്ന പ്രസവ അവധി 10 ആഴ്ചക്കു പകരം മുഴുവൻ ശമ്പളത്തോടു കൂടി 14 ആഴ്ച്ച ആക്കാനും ആലോചന ഉണ്ട്. ഇതിനു വേണ്ടി വരുന്ന എക്സിറ്റ്
റീഎൻട്രി വിസ ഫീസ് തൊഴിലാളികൾ തന്നെ വഹിക്കണമെന്നും നിയമം വ്യവസ്ഥ
ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
സൗദി ലേബർ നിയമത്തിന്റെ ആർട്ടിക്കിൾ 29 ഉം ആർട്ടിക്കിൾ 30 ഉം ഭേദഗതി വരുത്തുന്നതിനായി നിയമ വിദഗ്ധരുമായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ചർച്ച നടത്തിവരികയാണ്. നിർദ്ദിഷ്ട ഭേദഗതികൾ വന്നു കഴിഞ്ഞാൽ സ്വകാര്യ സ്ഥാപനങ്ങളിൽ മന്ത്രാലയം പരിശോധനകൾ നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ പിഴ
ചുമത്തുകയും ചെയ്യും.
Comments