ന്യൂയോർക്ക്: ട്രംപിനെതിരായ സമൂഹമാദ്ധ്യമങ്ങളുടെ നടപടി തുടരുന്നു. യൂട്യൂബാണ് ഏറ്റവും ഒടുവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ പേരിലുള്ള ചാനലാണ് യൂട്യൂബ് നിർത്തലാക്കിയത്. ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ നിർത്തലാക്കിയതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി വന്നിരിക്കുന്നത്.
കാപ്പിറ്റോൾ ആക്രമണത്തിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ പ്രകോപനം കാരണമായെന്ന കണ്ടെത്തലാണ് നടപടി എടുക്കാൻ മാദ്ധ്യമങ്ങളെ നിർബന്ധിതരാക്കിയത്. ഇതിനൊപ്പം കാപ്പിറ്റോളിലെ പ്രതിഷേധങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ അണികളി ലെത്തിച്ചതും പ്രതിഷേധം വ്യാപകമാക്കാൻ കാരണമായി. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം യൂട്യൂബ് നടപടി എടുക്കുന്നതിൽ എന്താണ് പ്രത്യേകതയെന്നും റിപ്പബ്ലിക്കൻ അനുയായികൾ ചോദിക്കുന്നു.
നടപടി എടുത്തതോടെ പുതിയ ഒരു സന്ദേശവും വീഡിയോയും പ്രസംഗവും ട്രംപിന് സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടാനാകില്ല. നിരോധനം ഒരാഴ്ചത്തേക്ക് മാത്രമാണെന്നാണ് യൂട്യൂബ് അധികൃതർ പറയുന്നത്.
Comments