ന്യൂഡൽഹി: വാട്സ്ആപ്പിലെ സ്വകാര്യത നയത്തിലെമാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ ഐടി സ്റ്റാൻഡിംഗ് കമ്മറ്റി വിളിച്ചു വരുത്തും. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ കാര്യങ്ങളടക്കം സമിതി പരിശോധിക്കും.
ഉപയോക്താക്കളുടെ ഡാറ്റാ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികളുമായി പങ്കുവയ്ക്കുന്നത് നിർബന്ധിതമാക്കുന്നതായിരുന്നു വാട്ആപ്പിന്റെ പുതിയ പോളിസി. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് വാട്സ്ആപ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ആശയവിനിമയത്തിന്റെ സ്വകാര്യത നൂറ് ശതമാനം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. അതേസമയം ബിസിനസ് അക്കൗണ്ടുകൾക്ക് പുതിയ സ്വകാര്യത നയം ബാധകമാണെന്നും വാട്സ്ആപ് അറിയിച്ചിരുന്നു.
Comments