മുംബൈ : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിയുടെ മകളുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭർത്താവ് സമീർ ഖാനെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികളുമായി വൻ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സമീർ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സമീർഖാനും ഇവരും ചേർന്ന് 20,000 കോടി രൂപയുടെ ഓൺലൈൻ പണമിടപാട് നടത്തിയതായാണ് കണ്ടെത്തൽ.
കഴിഞ്ഞ ആഴ്ച 200 കിലോ ലഹരിമരുന്നുമായി ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ മൂന്ന് പേരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പണമിടപാട് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീർ ഖാനുമായുള്ള ബന്ധം തെളിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച വിവരങ്ങളാണ് സമീർ ഖാനിൽ നിന്നും പ്രധാനമായും ശേഖരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Comments