വാഷിംഗ്ടൺ: കടൽ പശുവിന്റെ ദേഹത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരെഴുതി ക്രൂരത. ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ നിന്ന് കണ്ടെത്തിയ കടൽപ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. മിണ്ടാപ്രാണിയോട് ക്രൂരത ചെയ്ത അക്രമിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. ഈ ക്രൂരത കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 യുഎസ് ഡോളർ (3,65,670 രൂപ) നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അമേരിക്കയിലെ സംരക്ഷിത മൃഗമാണ് കടൽപ്പശു. ഇവയെ വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും അമേരിക്കയിൽ ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം കഠിന തടവും അൻപതിനായിരം ഡോളർ പിഴയുമാണ് ശിക്ഷ. തൊലിപ്പുറത്തുള്ള ഒരു തരം പായൽ ഉപയോഗിച്ചാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. ഫ്ലോറിഡയിലെ മത്സ്യ വന്യജീവി വകുപ്പ് സംയുക്തമായാണ് അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്.
മിണ്ടാപ്രാണിയോട് ഇത്തരമൊരു ക്രൂരത ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റി വിശദമാക്കുന്നത്. കടൽപ്പശുക്കൾ ഫ്ലോറിഡയുടെ അനൗദ്യോഗിക ചിഹ്നമാണ്. 6300ഓളം കടൽപ്പശുക്കൾ ഫ്ലോറിഡയിൽ ഉണ്ടെന്നാണ് കണക്കുകൾ.
Here is the video of the poor manatee that had "TRUMP" carved into its body.
Minding it's own business and some monster(s) came along and did this.
If you have information on the person(s) who committed this federal crime please call 888-404-3922 https://t.co/maOImIxQS0 pic.twitter.com/Yx2qaGhFXe
— Yashar Ali 🐘 (@yashar) January 11, 2021
Comments