കൊൽക്കത്ത : പശ്ചിമ ബംഗാളിലേക്ക് കൊറോണ വാക്സിനുമായി എത്തിയ വാഹനം തടഞ്ഞ് തൃണമൂൽ കോൺഗ്രസ് മന്ത്രിയും മതമൗലികവാദികളും. സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് വാക്സിനുമായി വാഹനം വഴിയിൽ തടഞ്ഞത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമെന്ന പേരിലായിരുന്നു സിദ്ദിഖുള്ളയുടെ പ്രകടനം.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൂർബ ബർദമാൻ ജില്ലയിലെ ബൻകുര, പുരുലിയ എന്നീ പ്രദേശങ്ങളിലേക്ക് വാക്സിനുകളുമായി പോയ വാഹനമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ വാതിൽ തുറന്ന് വാക്സിനുകൾ പുറത്തേക്കിടാൻ മതമൗലികവാദികൾ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ഏകദേശം 31,000 ഡോസ് വാക്സിനുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
16 ന് വിതരണം ആരംഭിക്കാനിരിക്കെ ബുധനാഴ്ച മുതൽ സംസ്ഥാനങ്ങളിലേക്ക് വാക്സിനുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ആദ്യ ഡോസ് വാക്സിനുകൾ എത്തിച്ചത്. എന്നാൽ ഇതറിഞ്ഞ മന്ത്രിയും സംഘവും രാവിലെയോടെ പ്രതിഷേധമെന്ന പേരിൽ ദേശീയ പാതയിൽ തടിച്ചു കൂടുകയായിരുന്നു.
പോലീസ് അകമ്പടിയോടെ ദേശീയ പാതയിൽ എത്തിയ വാഹനം ഇവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പോകാൻ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മന്ത്രിയും സംഘവും യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് ജില്ലാ എസ്പിയെ വിവരം അറിയിക്കുകയായിരുന്നു. വാഹനം വിട്ടയക്കണമെന്ന് എസ്പി ആവശ്യപ്പെട്ടെങ്കിലും മന്ത്രി വഴങ്ങിയില്ല. തുടർന്ന് വാക്സിനുമായെത്തിയ വാഹനം അഞ്ച് കിലോമീറ്ററോളം ദൂരമുള്ള റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.
A truck carrying Corona Vaccines was blocked at Bardhaman due to protests by Jamiat Ulema-e-Hind . West Bengal Mantri Siddiqullah Chodhury is the head of Jamiat Ulema-e-Hind in Bengal pic.twitter.com/9aYJJigwUd
— Chayan Chatterjee (@Satyanewshi) January 13, 2021
Comments