തിരുവനന്തപുരം : ഹൈന്ദവ ക്ഷേത്രങ്ങൾക്ക് മേൽ വീണ്ടും പിടിമുറുക്കി പിണറായി സർക്കാർ . ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണമേർപ്പെടുത്താൻ ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലറാണ് വിവാദമാകുന്നത് . 2021 ജനുവരി ഏഴിന് പുറപ്പെടുവിച്ച തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറാണ് വിവാദമാകുന്നത്.
ശബ്ദ മലിനീകരണം സംബന്ധിച്ചാണ് നിർദേശമെന്ന് ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് സർക്കുലറിൽ പറയുന്നു.ശബ്ദ തീവ്രത ജനവാസ മേഖലയിൽ 55 ഡെസിബെൽ വരെയേ പാടുള്ളൂ എന്ന് ഉറപ്പുവരുത്തണം,ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബ്ദത്തിൽ ഉറപ്പുവരുത്തണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റണം എന്നും സർക്കുലറിൽ പറയുന്നു.
മാത്രമല്ല ശബ്ദ മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഈ നിർദേശങ്ങൾ നടപ്പിലാക്കി ഈ മാസം 15 നു മുൻപ് റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു .
ഹൈന്ദവ ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരു സർക്കുലർ സർക്കാർ ഇറക്കിയതിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട് . ഹിന്ദു ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികൾ മാറ്റാൻ നിർദേശിക്കുന്ന സർക്കാർ ഇനി എന്നാണ് വിഗ്രഹങ്ങൾ മാറ്റാൻ ഉത്തരവിടുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വിമർശിച്ചു.
Comments