തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നാളെ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വെയ്ക്കും. ലോക്ഡൗൺ തുടങ്ങുന്നതിന് മുൻപുള്ള കാലത്തെ റിപ്പോർട്ടാണിത്. അതുകൊണ്ട് തന്നെ കൊറോണയുടെ പ്രത്യാഘാതം റിപ്പോർട്ടിലുണ്ടാകില്ല. കൊറോണ പ്രതിസന്ധിയിൽ വരുമാനം വർദ്ധിപ്പിക്കാൻ കടുത്ത നടപടികളെടുക്കുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്. അതേസമയം കിഫ്ബി 50,000 കോടിയിൽ തന്നെ നിലനിർത്തും. മദ്യത്തിന് നികുതി വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. റിയൽ എസ്‌റ്റേറ്റ് മേഖലയും കടുത്ത മാന്ദ്യത്തിലാണ്.
കൊറോണ കാലത്ത ആഘാതമേറ്റ ടൂറിസം മേഖലയും സിനിമയുമൊക്കെ ബജറ്റിൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിലെ ശമ്പള പരിഷ്‌കരണം ഉൾപ്പെടെ ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പുനർവിന്യസിക്കാവുന്ന ജീവനക്കാരുടെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ്.
Comments