ന്യൂഡൽഹി: ഇന്ത്യയിലെ കർഷകർ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരിൽ തനിക്ക് വിശ്വാസമുണ്ട്. അവരൊരിക്കലും റിപ്പബ്ലിക് ദിനാഘോഷത്തെ കാര്യസിദ്ധിക്ക് വേണ്ടി നശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകർ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ഇപ്പോൾ ഒന്നും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന എട്ടാം ഘട്ട ചർച്ചയിലും തീരുമാനമാകത്തതോടെ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് പ്രതിഷേധക്കാർ അറിയിച്ചിരിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സുപ്രീംകോടതി സമിതിയെ നിയമിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം പരിമിതമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കാർഷിക നിയമങ്ങളെ കുറിച്ച് വിശദമായി പഠിച്ച് പ്രശ്‌നം പരിഹരിക്കാനാണ് സുപ്രീം കോടതി ഇടപെട്ടത്. നിയമം നിരോധിക്കുന്നത് പ്രാവർത്തികമല്ല. പാർലമെൻറ് പാസാക്കിയ നിയമത്തിൽ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് നിർത്താനാകില്ലെന്നുമാണ് കോടതി പറഞ്ഞത്.
Comments