സന്നിധാനം: ശബരിമല ഇത്തവണ വേദിയാവുക ആളൊഴിഞ്ഞ മകരവിളക്ക് ഉത്സവത്തിന്. 5000 പേർക്ക് മാത്രമാണ് ഇന്ന് പ്രവേശനം. ഇവരെല്ലാം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം കഴിഞ്ഞ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വിരിവച്ചു.
ലക്ഷക്കണക്കിന് ഭക്തർ ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ മുഴക്കി കിഴക്കൻ ചക്രവാളത്തിൽ മകരവിളക്ക് കണ്ടിരുന്ന നിമിഷം. ഇതായിരുന്നു കഴിഞ്ഞ വർഷം വരെ മകരവിളക്ക് ദിനത്തിലെ കഴ്ച. എന്നാൽ ഇത്തവണ കൊറോണ കാരണം എല്ലാം മാറി മറിഞ്ഞു. ഇത്തവണ പ്രവേശനം 5000 ഭക്തർക്ക് മാത്രം. രാവിലെ 5 മണി മുതൽ പമ്പയിൽ നിന്നും വിശ്വാസികളെ സന്നിധാനത്തേക്ക് കടത്തിവിട്ടു. ഉച്ചപൂജയ്ക്ക് ശേഷം നടയും അടച്ചു. അതുവരെ ദർശനം നടത്തിയവർക്ക് സന്നിധാനത്തെ വിവിധ ഭാഗങ്ങളിൽ വിരവയ്ക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
ഇവർ മാത്രമാവും തിരുവിഭാരണ ഘോഷയാത്രയ്ക്കും ദീപാരാധനയ്ക്കും സാക്ഷിയാവുക. ചരിത്രത്തിൽ ആദ്യമായാണ് ചുരുക്കം പേർ മാത്രം പങ്കെടുക്കുന്ന മകരവിളക്ക് പൂജ നടക്കുന്നത്. സന്നിധാനത്ത് എത്താൻ സാധിക്കാത്തവർ ഇത്തവണ വിളക്കും നക്ഷത്രവും ടെലിവിഷനിലൂടെ കാണാൻ കാത്തിരിക്കുകയാണ്.
ഭക്തജന ലക്ഷങ്ങൾക്ക് തങ്ങൾ ഇരിക്കുന്നിടത്തുനിന്ന് മകരവിളക്ക് ദർശിക്കാൻ ജനം ടിവി സജ്ജമായി. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളടക്കം വിപുലമായ സംവിധാനമാണ് ടീം ജനം ഒരുക്കിയിരിക്കുന്നത്. ടെലിവിഷനിലൂടെയും ഒപ്പം ജനം ടിവിയുടെ ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെയും ഭക്തർക്ക് മകര വിളക്ക് ദർശിക്കാനാകും. ഇന്റർനെറ്റ് കണക്ഷനുള്ള ആർക്കും ജനം ടിവി ആപ്പ് ഡൗൺലോഡ് ചെയ്തും വെബ്സൈറ്റിൽ പ്രവേശിച്ചും ലൈവ് കാണാനാകുന്നതാണ്.
Comments