തിരുവനന്തപുരം: കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൊറോണയെ പിടിച്ചു കെട്ടിയെന്ന് പിആർ ഏജൻസിയെ വെച്ച് പ്രചരണം നടത്തി സർക്കാർ ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.
രാജ്യത്തെ 40 ശതമാനം കൊറോണ രോഗികൾ കേരളത്തിൽ ആണ് . ഭരണപക്ഷത്തിന്റെ വീഴ്ചകൾ
പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നില്ലെന്ന് മുരളീധരൻ വിമർശിച്ചു. ഇത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുകളിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നാമത് എന്ന പ്രചരണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.
രോഗികളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നില്ല. ഹോം ക്വാറന്റെയ്ൻ നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മരണ നിരക്ക് ബോധപൂർവം കുറക്കുന്നു.പരിശോധനകളും അപര്യാപ്തമാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാനാണ് ആരോഗ്യമന്ത്രിക്ക് താല്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ മന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ വീഴ്ച്ചയുടെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. രോഗ നിയന്ത്രണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കേരളം
രോഗവ്യാപനത്തിലേക്ക് മടങ്ങി പോകുകയാണ്. വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാൻ സർക്കാർ തയ്യാറാകണം. പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം
ജനങ്ങളുടെ ആരോഗ്യത്തിലല്ല മേനി നടിക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു.
Comments