ന്യൂയോർക്ക് : സ്വന്തം രാജ്യത്ത് വളരുന്ന ഭീകരതയെ അമർച്ച ചെയ്യാൻ സാധിക്കാത്ത പാകിസ്താൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തിനെതിരെ രംഗത്ത് .
ആർ എസ് എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്താൻ യുഎന്നിൽ . യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്താന്റെ പ്രതിനിധി മുനീർ അക്രം ആവശ്യം ഉന്നയിച്ചത്.
“പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും വ്യക്തമായ അപകടമുണ്ടാക്കുന്ന ആർഎസ്‌എസ് പോലുള്ള ദേശീയവാദ ഗ്രൂപ്പുകളെ എങ്ങനെ നേരിടാം” എന്നതിനെക്കുറിച്ച് ഒരു കർമപദ്ധതി ആവിഷ്കരിക്കണമെന്നും പാകിസ്താൻ യുഎന്നിൽ ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും അപകടമുണ്ടാക്കുന്ന ആർ എസ് എസിനെ നിരോധിക്കണം. ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിയുടെ മാതൃ സംഘടനയാണ് ആർഎസ്‌എസ്. തീവ്രവാദ സംഘടനകളെപ്പോലെ തന്നെ ഇത്തരം സംഘടനകളെ കൂടി നിരോധിക്കണമെന്നാണ് പാകിസ്താൻ യുഎന്നിൽ ആവശ്യപ്പെട്ടത് .
നേരത്തെ പാകിസ്താൻ പാർലമെന്റിൽ നടന്ന യോഗത്തിൽ പാക് പാർലമെന്റിന്റെ കശ്മീർ കമ്മിറ്റി ചെയർമാനായ ഷെഹ്‌യാർ അഫ്രീദിയും പാക് അധിനിവേശ കശ്മീരിലെ മുൻ പ്രധാനമന്ത്രി സർദാർ ആദിക് ഖാനും ഈ ആവശ്യം ഉന്നയിച്ചിരുന്നു . പാകിസ്താൻ ഒറ്റപ്പെടാൻ പോലും കാരണം ആർ എസ് എസിന്റെ ആശയമാണ്. ആർ എസ് എസുകാരനായ നരേന്ദ്രമോദിയേയും ഭയക്കണം , ഇക്കാര്യത്തിൽ തങ്ങൾക്ക് ഏറെ ആശങ്കയുണ്ടെന്നും അഫ്രീദി അന്ന് പാക് പാർലമെന്റിൽ പറഞ്ഞിരുന്നു.
Comments