കൊറോണ പ്രതിരോധ വാക്സീനായ സിനോഫാമിന്റെ 2 ഡോസ് എടുത്തവർക്ക് വിദേശത്തുപോയി അബുദാബിയിലേക്ക് മടങ്ങി വന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആവിശ്യമില്ലന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.എന്നാൽ ഇവർ രാജ്യത്തെത്തിയാൽ പിസിആർ ടെസ്റ്റിനു വിധേയമാകണം.വാക്സീൻ എടുക്കാത്തവർക്ക് യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും പിസിആർ പരിശോധനയുണ്ടാകും.നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. മടങ്ങി എത്തുന്നവരിൽ 12–17 വയസ്സുള്ള കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, ക്വാറന്റീൻ നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.12 വയസ്സിനു താഴെയുള്ളവർക്കു വിമാനത്താവളത്തിലെ പിസിആർ പരിശോധനയും 10 ദിവസത്തെ ക്വാറന്റീനും സ്മാർട് വാച്ചും വേണ്ട.എന്നാൽ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് ആവിശ്യമാണ്. പ്രവേശന കവാടത്തിൽ പിസിആർ പരിശോധനയുണ്ടാകും.ഗ്രീൻപട്ടികയിൽ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ സിഗ്നൽ നിർബന്ധമാണ്. അബുദാബിയിൽ 10 ദിവസം ക്വാറന്റീനുണ്ടാകും.
Comments