റിയാദ് : കൊറോണ സുരക്ഷയുടെ ഭാഗമായി തൊഴിലാളികളുടെ ജോലിസമയം വെട്ടിക്കുറക്കാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നൽകിയിരുന്ന കാലപരിധി അവസാനിച്ചതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് പല സ്ഥാപനങ്ങളും പ്രതിസന്ധി നേരിട്ടിരുന്നു. ആ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആറു മാസത്തേക്ക് തൊഴിലാളികളുടെ ജോലി സമയവും ഒപ്പം വേതനവും വെട്ടി കുറക്കാൻ കമ്പനികളെ അനുവദിച്ചു കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.
തൊഴിലാളികളെ പിരിച്ചു വിടാതെ അവധിയിൽ പ്രവേശിക്കാന്‍ ആവശ്യപ്പെടാനും തൊഴിലുടമക്ക് അനുമതി നൽകിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം തൊഴിൽ മേഖല പൂർവസ്ഥിതിയിൽ എത്തും എന്ന പ്രതീക്ഷയിൽ ആണ് സ്വദേശികളും വിദേശികളും ആയ തെഴിലാളികൾ.
Comments